ന്യൂയോർക്ക്: കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിലേക്ക് സൈനിക ആക്രമണം നടത്തുന്നത് തിരിച്ചടിയാകുമെന്ന് ഇസ്രായേലിന് അമേരിക്കയുെട മുന്നറിയിപ്പ്. 50 ലക്ഷം ഫലസ്തീനികള്‍ ഗുരുതരമായ മാനുഷിക സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. അഭയാർത്ഥികൾക്ക് അർഹമായ പരിഗണന നല്കാതെ പ്രധാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഫയില് പ്രവർത്തിക്കാന് തയ്യാറെടുക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.