ഹേഗ്: ഗാസ മുനമ്പില്‍ വംശഹത്യ തടയാന്‍ നടപടിയെടുക്കാന് ലോക കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു.
ഇസ്രായേല്‍ തങ്ങളുടെ സൈന്യം വംശഹത്യ നടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും പലസ്തീന് സിവിലിയന്മാരുടെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീക്കണമെന്നും ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ വിധി പ്രസ്താവിച്ച കോടതി പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നടപടി ജനസാന്ദ്രതയേറിയ പ്രദേശത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും നാല് മാസത്തിനിടെ 25,000 ത്തിലധികം പലസ്തീനികളെ കൊല്ലുകയും ചെയ്തതായി ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു.
ഒക്ടോബര് ഏഴിന് ഹമാസ് തീവ്രവാദികള് അതിര്ത്തി കടന്ന് നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടത്. 1,200 പേര്‍ കൊല്ലപ്പെട്ടതായും 240 പേരെ ബന്ദികളാക്കിയതായും ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.
ഗാസയിലെ ബന്ദികളുടെ അവസ്ഥയില്‍ കടുത്ത ആശങ്കയുണ്ടെന്നും ഉപാധികളില്ലാതെ അവരെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഹമാസിനോടും മറ്റ് സായുധ ഗ്രൂപ്പുകളോടും ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമത്തെ മാനിക്കുന്നുവെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ് കേസ് പൂർണ്ണമായും തള്ളണമെന്ന് ഇസ്രായേൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.